വകന്ഞൊതുക്കി കേശഭാരം സദാ.. പ്രതിബിംബാവലോകനശാഡ്യം ഇരിപ്പതുണ്ടെങ്കിലും.. കണ്ടില്ലവൾ ദർപ്പണാന്ധരാക്ഷികൾ... ആവില്ലവൾക്കൊരു നാഴിക ദർപ്പണമില്ലാതെ .. കണ്ടെത്തിടുമൊരു ദർപ്പണമെവിടാകിലും... നഗരമധ്യത്തിലെ ചില്ലു പ്രതലങ്ങളാലും.. ഒഴുകുന്ന നീരുറവകളാലും.. സന്ധ്യാ ദീപത്തിൻ ഓട്ടു പ്രതലത്തിനാലും.. തീർത്തിടും അവൾ തൻ ദർപ്പണം.. വീണുപോമെവനും നിൻ ലജ്ജാ നയനങ്ങളിൽ.. ആകണം ഒരു യോഗ്യനവൻ.. കാണണം നിൻ അന്തരംഗം.. അർഹനല്ലൊയിവൻ വിശേഷാൽ സൗന്ദര്യം ആസ്വദിപ്പാൻ... ഉലയല്ലേ നിൻ ചിത്തം ബാഹ്യ വർണനകളിൽ.. കാണണം നീ നിന്റെ ഉള്ളമാദ്യം.. ഈച്ചയെ ഭീതിയുള്ളവളെ നീ അമ്മയെ എങ്ങനെ വിസ്മരിക്കും.. അഴിയട്ടെ മുഖംമൂടികൾ... തച്ചുതകര്ക്കാം കണ്ണുള്ള കണ്ണാടികൾ... മയക്കാനെത്തുന്നവനറിയണം മെരുക്കാനറിയുന്നവളെ.... ഓടിയോളിക്കട്ടെ ചെന്നായ്ക്കൾ... - Manto